Monday, May 23, 2011

ധ്യാനത്തിന്‍റെ പാർശ്വഫലങ്ങൾ!








Chennai, Tamil Nadu, India
ഒരാളുടെ വ്യക്തിത്വം നഷ്ടമാവുന്ന അവസ്ഥ (Depersonalization), പാരിസ്ഥിതിക ചുറ്റുപാടുകളെ കുറിച്ചുള്ള അവബോധത്തില്‍ മാറ്റം സംഭവിക്കുക (Derealization), സാമൂഹിക ബന്ധം ശിഥിലമാവുക (Dissociation) തുടങ്ങിയവയാണ് ധ്യാനിക്കുന്ന വ്യക്തികളില്‍ സര്‍വ സാധാരണമായി കണ്ടുവരാറുള്ള ചില മാനസിക പ്രശ്നങ്ങള്‍. വയസായിപ്പോയതു പോലൊരു തോന്നല്‍, നിരാശ, ഉന്‍‌മേഷമില്ലായ്മ, നിരന്തര ക്ഷീണം, ആര്‍ക്കും പെട്ടെന്ന് വഴങ്ങുന്ന സ്വഭാവം, ഏകാന്തത, ആത്മാര്‍ത്ഥതയില്ലായ്മ, മൌലികവാദം, അഹംഭാവം, പ്രതിരോധ പ്രവണത, അസ്ഥിരത തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധിയായി പ്രത്യക്ഷപ്പെടാറുണ്ട്. ഗുരുതരവും സങ്കീര്‍ണ്ണവുമായ മാനസികാവസ്ഥയിലേക്ക് ഇത്തരം പാർശ്വഫലങ്ങൾ നമ്മേ വലിച്ചിഴക്കില്ലെന്ന് തുടക്കത്തില്‍ തോന്നുമെങ്കിലും, കാലക്രമേണ മുഴുഭ്രാന്തിലേക്ക് ഒരാളെ കൊണ്ടെത്തിക്കാന്‍ കെല്‍പ്പുള്ള ഒന്നാണ് ധ്യാനം. ധ്യാനം മൂലം 25 ശതമാനം വരെ ആളുകള്‍ക്ക് നാഢിസ്തംബനവും, ചിത്തഭ്രമവും സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.

Krishnan Kartha's Blog said...

ഞാൻ ബൈജുവിന്റെ നിർദേശം അനുസരിച്ച് ഒന്നുകൂടി പോസ്റ്റ് ചെയ്യാൻ ശ്രമിക്കട്ടെ.
ബ്ബൈജു വ്ചാരിക്കുന്നതു പോലെ മെഡിറ്റേഷൻ എല്ലാവർക്കും എളുപ്പത്തിൽ സാധ്യമായ ഒരു പ്രക്രിയ അല്ല.താങ്കൾ പറഞ്ഞ പല പാർശ്വഫലങളും മെഡിറ്റേഷന്റെതല്ല മറിച്ച് കോൺസന്ററേഷറ്റേതാണ്‌.ഇതിൽ മൂന്നു സ്റ്റെപ്പുകളുണ്ട്‌ അവ ധാരണ (കോൺസന്ററേഷൻ) ധ്യാനം (കോണ്ടമ്പ്ളേഷൻ) സമാധി (മെഡിറ്റേഷൻ) എന്നിവയാണ്‌.മെഡിറ്റേഷൻ ലക്ഷ്യവും കോൺസന്ററേഷൻ മാർഗവുമാണ്‌. മെഡിറ്റേഷൻ പല രീതിയിൽ ഉണ്ടാവാൻ സാധ്യമല്ല. എന്നാൽ കോൺസന്ററേഷൻ ടെക്നിക്കുകൾ പലതത്തിൽ കാണാം.നമുക്കറിയാം ലക്ഷ്യം മഹത്തരമാണെങ്കിലും പല മാർഗങളും അപകടകാരികളാണല്ലൊ. എന്നാൽ സുകരവും അനായാസവുമായ പല മാർഗങ്ങളും 'ധാരണ'യ്ക്കായുണ്ട്‌. വളരെ പെട്ടെന്നു തന്നെ ഫലം തരുന്നവയുമാണ്‌. പക്ഷെ ഈ സാമിമാർ ഇവയൊന്നും നമ്മെ മനസിലാക്കിത്തരില്ല. (അവർക്കുമരിയണമല്ലൊ ആദ്യം)
എന്തായാലും ആദ്യം തന്നെ ഞാൻ പറഞ്ഞുകൊള്ളട്ടെ,ധ്യാനത്തിനാവശ്യം ആദ്യം ധൈര്യമാണ്‌. നമ്മെ ഭയപ്പെടുത്തി ചൊല്പടിയിൽ നിർത്തിയിരിക്കുന്ന മനസിനെതിരെ ഉള്ള യുദ്ധമാണ്‌ ധ്യാനം. അതിനാൽ അസാമാന്യ ധൈര്യം ഉണ്ടായിരിക്കണം. പാർശ്വഫലങ്ച്ച്‌ ഭയമുണ്ടെങ്കിൽ ഈ ധൈര്യം ചോർന്നുപോകും.ഇതു കൊണ്ടാണു്‌ ബൈജുവിന്റെ ബ്ലോഗിനു മറുപടി എഴുതണമെന്നു തോന്നുന്നത്. താത്പര്യമുള്ള ആർക്കെങ്കിലും ഭയം തോന്നിയാൽ ശരിയാകില്ല.




Krishnan Kartha's Blog said...



വലിയ മെഡിറ്റേറ്റർമാരെല്ലാം യോദ്ധാക്കൾ ആയിരുന്നില്ലെ? സിധ്താർഥ ഗൌതമൻ മഹാവീരൻ മുതലായവർ. മെഡിറ്റേഷൻ ഒരു പൗരുഷം ഉള്ള മാർഗമാണ്‌.അതിനാൽ തന്നെ ഒരു ഭീരുവിനു ധ്യാനം പറഞ്ഞിട്ടില്ല.പാർശ്വഫലങ്ങളില്ലാത്ത വഴികൾ സ്വീകരിച്ച് ധൈര്യമായി മുന്നോട്ടു പോകാവുന്നതേയുള്ളൂ. ബൈജു പറഞ്ഞ അഥവാ ഏതെങ്കിലും സൈറ്റുകളിൽ കണ്ട പാർശ്വഫലങ്ങൾ ഓരോന്നായി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

ആദ്യമായി ഡീപേർസണലൈസഷൻ. ഒരാളുടെ വ്യക്തിത്വം നഷ്ടമാകുന്ന അവസ്‌ഥ.നാം ഉണ്ടാക്കി വച്ചിരിക്കുന്ന ഈ വ്യക്തിത്വം അതിന്റെ പരമകാഷ്ടയിലെത്തുന്ന അനുഭവമാണ്‌ വാസ്തവത്തിൽ മെഡിറ്റേഷനിലൂടെ അഥവാ സമാധിയിലൂടെ ഉണ്ടാവുക.അല്ലാതെ ഈ പറയുന്ന സ്ഥിതിയല്ല.നാം വ്യക്തിയിൽ നിന്നു്‌ സമഷ്ടിയിലേക്കു പരിണമിക്കുന്നു. നമുക്കു ചുറ്റുമുള്ളതിലെല്ലാം താദാന്മ്യം ദർശിക്കുന്നു.ഇതു ചിലപ്പൊൾ മയക്കു മരുന്നു ഉപയോഗിക്കുന്നവറ്ക്കും ഉണ്ടാകാറൂണ്ട്‌. അതു താത്കാലികമായിരിക്കും.മറിച്ച്`സമാധിയിലൂടെ ലഭിക്കുന്ന അനുഭവം സ്ഥിരമായിരിക്കും. ഏദൻതോട്ടത്തിലെ ആദവും അവ്വയും നാണമില്ലാത്തവരായിരുന്നുവല്ലൊ. അവർ ചുറ്റുപാടുമായി താദാന്മ്യത്തിലായിരുന്നു. കാരണം ഈഗൊ ഇല്ലാത്ത അവസ്ഥ.എന്നാൽ ഈഗൊ പ്രവേശിച്ചതോടെ അവർക്കു സെപ്പെറേഷൻ അഥവാ സമഷ്ടിയിൽ നിന്നുള്ള വേർതിരിവ്‌ അനുഭവപ്പെടുകയും നാണം തോന്നുകയും ചെയ്യുന്നു! ഇതാണല്ലൊ ആദിപാപം എന്നു നിർവചിക്കപ്പെടുന്നത്‌. ആദ്യമായി മനുഷ്യൻ പ്രക്‌റിതിയിൽ നിന്നു ഭിന്നനായി. അതിനുള്ള ശാപമെന്തായിരുന്നു? വേദന അനുഭവിക്കാൻ - അതായത് ആനന്ദം ഇല്ലാതാകാൻ! യൂനിറ്റി അഥവാ താദാന്മ്യം ആനന്ദകരവും സെപ്പെറേഷൻ അഥവാ വേർതിരിവ്‌ ദു:ഖവുമാണ്‌.

സമാധ്യവസ്ഥയിലെത്തിയ ഒരാൾ ഈ വേർതിരിവിന്റെ തിരശ്ശീല വലിച്ചുകീറി ആ പഴയ ആനന്ദാനുഭവത്തിലേക്കു്‌ തിരിച്ചു പോകുന്നു.നമ്മുടെ ഭാഷയിൽ ഇയാൾ ഡീപേർസണലൈസ്ഡ് ആണ്‌. (തുടരും)




Krishnan Kartha's Blog said...




സമാധ്യവസ്ഥയിലെത്തിയ ഒരാൾ ചുറ്റുപാറ്റുമായി സമരസപ്പെട്ടിരിക്കുന്നു. അയാൾ ചുറ്റുപാടുമുള്ള ഒരോന്നിന്റെയും സുഖദു;ഖങ്ങൾ അനുഭവിചുകൊണ്ടിരിയ്ക്കുന്നു.യഥാർഥത്തിൽ "ഉള്ളതിന്റെയും" "ഇല്ലാത്തതിന്റെയും" സത്യങ്ങൾ മനസിലാക്കുന്നു.എന്നാൽ അയാൾ "ഇല്ലാത്തവയുടെ" പ്രാധാന്യം മനസിലാക്കുന്നതിനാൽ അവയെ തിരസ്കരിക്കുന്നതെയില്ല. (ഇതു പ്രത്യേകം ശ്രദ്ധിക്കണം.വാചകമടിക്കുന്ന സാമിമാർക്കു ചുറ്റുപാടും "മിഥ്യ" ആണ്‌.) അയാൾ അവയുടെ പ്രസക്തി മനസിലാക്കുന്നു. അങ്ങനെ നന്മയുടെയും തിന്മയുടെയും ആവശ്യകത മനസിലാക്കുന്നു.അങ്ങനെ അയാൾ സമത്വ ദർശനം അനുഭവിക്കുന്നു. "പണ്ഡിത: സമദർശിന:" എന്നു പറയപ്പെടുന്നത് ഇതാണ്‌. അയാൾ പക്ഷഭേദം ഉള്ളവനല്ല. അയാൾ ഏതു മതത്തിന്റെയും ഏതു പ്രസ്ഥാനത്തിന്റെയും താഴേക്കിടയിലുള്ള അണിയായിരിയ്ക്കാൻ തയ്യാറുമാണ്‌. അവിടുത്തെ നന്മതിന്മകളൊന്നും അയാളെ ബാധിക്കുന്നതെയില്ല. അയാൾ അവിടെ സുഖമായി കഴിഞ്ഞുകൂടുന്നു. അയാളെ ആർക്കും മനസില്ലാകുകയുമില്ല.യഥാർഥ ആത്മീയ ദാഹമുള്ളവൻ ഇയാളോടു്‌ ആകർഷിക്കപ്പെടും.അവനരിയാതെ എന്തൊ ഒന്ന് അവനെ അയാളിലേൽക് അടുപ്പിക്കും.(തുടരും)




Krishnan Kartha's Blog said...





അയാളെ മനസിലാക്കാൻ കഴിയണമെന്നില്ല.അയാളുടെ പിറകേ നടന്നാലേ വല്ലതും പിടി കിട്ടൂ. ബൈബിളിൽ പറയുന്നുണ്ടല്ലൊ "അവളുടെ (ജ്നാനത്തിന്റെ) ചവിട്ടൂപടികൾ നിന്റെ ചെരുപ്പുകളാൽ തേയണം" എന്ന്‌. (ചെരുപ്പല്ല തേയേണ്ടത് മറിച്ച് ചവിട്ടുപടികളാണ്‌. പിറകേ കൂടുന്നവരിൽ ഉത്സാഹികളും അലസന്മാരുമുണ്ട്‌.അലസന്മാർ കുറച്ച് നടന്നിട്ട് പിന്നെയാകാം എന്നു വിചാരിച്ച് പൊയ്ക്കളയുന്നു. ഉത്സാഹികൾ അനുധാവനം തുടർന്ന് വിജയിക്കുന്നു.ഇവർക്കും ഇടയ്ക്കു്‌ അലസത വരാം. ഇതിനെ 'സാത്വിക മായ' എന്നു ഭാരതത്തിൽ വിളിക്കും. ഇതൊക്കെ കൊണ്ടാണ്‌ ബുദ്ധൻ "സമ്യക് സമാധി" എന്നു നിഷ്കർഷിച്ചത്‌. ശരിയായ സമാധിയായിരിക്കണം വേണ്ടത്‌.
അതുകൊണ്ട് ബൈജു, താങ്കളുടെ ഗുരു താങ്കൾക്കകത്തു തന്നെയാണ്‌. ബാഹ്യഗുരുക്കളെ വിശ്വസിക്കാൻ വയ്യ. ആയതിനാൽ ബൈജു ധ്യാനം ആരംഭിച്ചാലും! (തുടരും)




ബൈജൂസ് said...



കൃഷ്ണൻ സാർ,

കമന്റിനും, വിവർത്തനം ചെയ്യാനെടുത്ത പരിശ്രമത്തിനും നന്ദി. സാറിന്റെ കമന്റുകൾ പ്രചോദനാത്മവും കണ്ണുതുറപ്പിക്കുന്നതുമായിരുന്നു. ധ്യാനത്തെ കുറിച്ചൊരു സമഗ്രമായ വിക്ഷണം നൽകാൻ അതിന് കഴിഞ്ഞു. ഒരിക്കൽ കൂടി നന്ദി.





ബൈജൂസ് said...








പ്രിയ കൃഷ്ണൻ സാർ,

സാറിന്റെ ഗഹനമായ അഭിപ്രായത്തിന് നന്ദി, ഒപ്പം ധ്യാനത്തിന്റെ ചില ആന്തരീകവശങ്ങളെ കുറിച്ചുള്ള നിർവചനങ്ങൾക്കും.

ധ്യാനിക്കണമെന്ന് അഭിലഷിക്കുന്ന തുടക്കക്കാരെ വഴിതെറ്റിക്കാനുള്ള ഒരു ഉദ്യമമായിരുന്നില്ല ഈ ലേഖനം. മറിച്ച്, അനുഭവസമ്പന്നനായ ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ വേണം ധ്യാനം അഭ്യസിക്കാൻ എന്ന താക്കീത് മാത്രം. ധ്യാനം മൂലം യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാവുന്നില്ല എന്ന സാറിന്റെ വാദം മഹാസാധകന്മാരെ സംബന്ധിച്ച് ശരിയായിരിക്കാം. പരിമിതകൾക്ക് അതീതമായി, വിചാരിക്കുമ്പോഴെല്ലാം ധ്യാനത്തിൽ മുഴുകാൻ അവർക്ക് സാധിച്ചെന്നും വരാം. എന്നാൽ, തുടക്കക്കാരെ സംബന്ധിച്ച് അതല്ല സ്ഥിതി. നിയതമായ പാതകളിലൂടെ ഗുരുവിന്റെ കൈപിടിച്ച് ഏറെ ദൂരം സഞ്ചരിച്ചുകഴിയുമ്പോൾ മാത്രമേ ധ്യാനം എന്ന ആത്മബോധനോപധി അതിന്റെ പരിപൂർണ്ണ അർത്ഥത്തിൽ അവർക്ക് സാധ്യമാവുന്നുള്ളൂ. ആ ആത്മീയനിലയിൽ എത്തിപ്പെടുക എന്നത് സാർ സൂചിപ്പിച്ചതുപോലെ കഠിനവും കാലതാമസമുള്ളതുമാണ്. ഒപ്പം അപകടകരവും എന്ന പോയന്റുകൂടി മാത്രമേ ഞാൻ ചേർത്തിട്ടുള്ളൂ.

കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു.